കോവിഡ്: മട്ടന്നൂരിൽ വീടുകളില്‍ ചികിത്സിച്ചുതുടങ്ങി

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ പരിധിയില്‍ കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സിച്ചുതുടങ്ങി. മറ്റ് അസുഖങ്ങളില്ലാത്ത ആറുപേരെയാണ് വീടുകളില്‍ ചികിത്സിച്ച് തുടങ്ങിയത്. പ്രദേശത്തെ ജാഗ്രത സമിതിയുടെ നീരിക്ഷണത്തിലാണ് ഈ വീടുകള്‍ ഉണ്ടാവുക. ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ജാഗ്രത സമിതി പ്രവര്‍ത്തകര്‍ ചെയ്തുകൊടുക്കും. മട്ടന്നൂര്‍ നഗരസഭയില്‍ 54 കോവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അഞ്ചുമാസം കൊണ്ട് 50 രോഗികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഒരു മാസത്തിനുള്ളില്‍ 64 രോഗികളാണ് ഉണ്ടായത്. തിങ്കളാഴ്ച 17 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. എന്നാല്‍, ചൊവ്വാഴ്ച മൂന്ന് കേസുകള്‍ മാത്രമാണുണ്ടായത്. കോവിഡ് കേസ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാന്‍ നഗരസഭയില്‍ ചേര്‍ന്ന സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് സുരക്ഷ സംവിധാനം ഉറപ്പുവരുത്തുന്നുണ്ടോയെന്ന് പരിശോധിക്കും. മാസ്‌ക് ഉപയോഗിക്കാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അധ്യക്ഷത വഹിച്ചു. സി.ഐ പി.ആര്‍. മനോജ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.