ഉരുവച്ചാൽ: ഉരുവച്ചാലിൽ കോവിഡ് സമ്പർക്ക ഭീഷണി രൂക്ഷമായി. ഉരുവച്ചാൽ മേഖലയിൽ സമ്പർക്കം വഴി 19 പേർക്കാണ് ഞായറാഴ്ച വരെ രോഗം സ്ഥിരീകരിച്ചത്. ഉരുവച്ചാലിൽ പ്രവർത്തിക്കുന്ന ഇൻഫാക് മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടർക്കും സ്റ്റാഫിനും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ ഞായറാഴ്ച ആശുപത്രി അടച്ച് അണുനശീകരണം നടത്തി. ആഗസ്റ്റ് 27 മുതൽ 30 വരെ ആശുപത്രിയിൽ ചികിത്സ തേടിയവർ സ്വയം ക്വാറൻറീനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയിലെ ഡോക്ടർ അടക്കം എട്ടുപേരെ കഴിഞ്ഞ ദിവസം പരിശോധിച്ചതിൽ രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു വീടുകളിലുള്ള 15 പേർ ചികിത്സയിൽ കഴിയുന്ന കുടുംബത്തിലെ രണ്ടു പേർക്കാണ് 18ാം വാർഡിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഉരുവച്ചാൽ മേഖലയിൽ സമ്പർക്കവ്യാപന സാധ്യത കണക്കിലെടുത്ത് ജാഗ്രത സമിതി യോഗം ചേർന്നു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വാർഡിനകത്ത് സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് അവശ്യവസ്തുക്കൾ ഹോം ഡെലിവറി സംവിധാനം വഴി എത്തിക്കാനും തീരുമാനിച്ചു. ചൊവ്വാഴ്ച ഉരുവച്ചാലിലെ സ്കൂളിൽ വ്യാപാരികൾക്കും സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും കോവിഡ് പരിശോധന ക്യാമ്പ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.