ശ്രീകണ്ഠപുരം: സംസ്ഥാന പാതയിൽ ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ കണ്ണടച്ചിട്ട് രണ്ടുമാസം. ജനങ്ങൾ അപകട ഭീതിയിലായിട്ടും അധികൃതർക്ക് കുലുക്കമില്ല. തളിപ്പറമ്പ്-ഇരിട്ടി പാതയിൽ അപകടം പതിവായതോടെയാണ് കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടുപയോഗിച്ച് ശ്രീകണ്ഠപുരം ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് വന്നതോടെ അപകടവും കുറഞ്ഞു. എന്നാൽ, രണ്ട് മാസമായി ലൈറ്റ് കണ്ണടച്ചിരിക്കുകയാണ്. ഇതോടെ വാഹനങ്ങൾ തോന്നിയ പോലെ പോവുകയാണ്. അപകടങ്ങളും പതിവായി. റോഡിന് എതിർഭാഗത്തുള്ള മൂന്ന് ബാങ്കുകളിലേക്കും റീസർവേ ഓഫിസിലേക്കും പോസ്റ്റ് ഒാഫിസിലേക്കും വയോധികരടക്കം നിരവധി പേർ എത്തുന്നത് ജീവൻ പണയംെവച്ചാണ്. സിഗ്നൽ തകരാറിലായതോടെ കാൽനടക്കാരെപ്പോലും ഗൗനിക്കാതെയാണ് വാഹനങ്ങൾ മത്സരയോട്ടം നടത്തുന്നത്. ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.