Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2020 11:58 PM GMT Updated On
date_range 4 Sep 2020 11:58 PM GMTസിഗ്നൽ ലൈറ്റ് കണ്ണടച്ചു; ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷനിൽ അപകടക്കെണി
text_fieldsbookmark_border
ശ്രീകണ്ഠപുരം: സംസ്ഥാന പാതയിൽ ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ കണ്ണടച്ചിട്ട് രണ്ടുമാസം. ജനങ്ങൾ അപകട ഭീതിയിലായിട്ടും അധികൃതർക്ക് കുലുക്കമില്ല. തളിപ്പറമ്പ്-ഇരിട്ടി പാതയിൽ അപകടം പതിവായതോടെയാണ് കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടുപയോഗിച്ച് ശ്രീകണ്ഠപുരം ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് വന്നതോടെ അപകടവും കുറഞ്ഞു. എന്നാൽ, രണ്ട് മാസമായി ലൈറ്റ് കണ്ണടച്ചിരിക്കുകയാണ്. ഇതോടെ വാഹനങ്ങൾ തോന്നിയ പോലെ പോവുകയാണ്. അപകടങ്ങളും പതിവായി. റോഡിന് എതിർഭാഗത്തുള്ള മൂന്ന് ബാങ്കുകളിലേക്കും റീസർവേ ഓഫിസിലേക്കും പോസ്റ്റ് ഒാഫിസിലേക്കും വയോധികരടക്കം നിരവധി പേർ എത്തുന്നത് ജീവൻ പണയംെവച്ചാണ്. സിഗ്നൽ തകരാറിലായതോടെ കാൽനടക്കാരെപ്പോലും ഗൗനിക്കാതെയാണ് വാഹനങ്ങൾ മത്സരയോട്ടം നടത്തുന്നത്. ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story