പ്രതിഷേധം കനത്തു; ഉരുവച്ചാലിൽ അടച്ചിട്ട റോഡ് പൊലീസ് തുറന്നു

കോവിഡ് സമ്പർക്ക ഭീതിയെ തുടർന്ന് ശിവപുരം -കാക്കയങ്ങാട് റോഡ് പൊലീസ് മുന്നറിയിപ്പില്ലാതെ അടക്കുകയായിരുന്നു ഉരുവച്ചാൽ: ഉരുവച്ചാലിൽ അടച്ചിട്ട റോഡ് പ്രതിഷേധത്തെ തുടർന്ന് തുറന്നു. 16, 17 വാർഡുകളിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞ ദിവസം ഉരുവച്ചാൽ ടൗണിലെ പ്രധാന റോഡ് അടക്കം പൂർണമായി അടച്ചിരുന്നു. ഒരുകുടുംബത്തിലെ 10 പേർക്കാണ് രോഗം ബാധിച്ചത്. വാർഡ് 16ൽ ഒരുവീട്ടിലെ കുട്ടികൾ അടക്കം ഒമ്പത് പേർക്കും 17ൽ ഒരാൾക്കുമാണ് രോഗം കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ ഉൾപെട്ടതിനെ തുടർന്നാണ് പ്രദേശത്ത് നിയന്ത്രണം കർശനമാക്കിയത്. ഇതേത്തുടർന്ന് സമ്പർക്ക രോഗം വ്യാപകമാവുന്ന സാഹചര്യത്തെ തുടർന്നാണ് ഉരുവച്ചാലിലെ പ്രധാന റോഡായ ശിവപുരം -കാക്കയങ്ങാട് റോഡ്, മണക്കായി റോഡ് തുടങ്ങിയവ പൂർണമായി അടച്ചത്. നിരവധി വാഹനങ്ങൾ പോവുന്ന ഉരുവച്ചാൽ -ശിവപുരം റോഡ് അടച്ചിട്ടതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുന്നറിയിപ്പില്ലാതെ റോഡ് അടച്ചിട്ടതോടെ വാഹനയാത്രക്കാർ വലഞ്ഞു. ഇതോടെ രാഷ്ട്രീയ പാർട്ടി നേതാക്കൾ കലക്ടറുമായും പൊലീസുമായും ബന്ധപ്പെട്ടതിനെ തുടർന്ന് ഉരുവച്ചാൽ -ശിവപുരം റോഡ് തുറക്കാൻ തീരുമാനമായി. കഴിഞ്ഞദിവസം രാവിലെ 10ഒാടെ മട്ടന്നൂർ, മാലൂർ സ്റ്റേഷനിൽ നിന്ന് പൊലീസുകാരെത്തി അടച്ചിട്ട റോഡിൻെറ ഒരു ഭാഗം തുറന്ന് വാഹനങ്ങൾക്ക് പോവാൻ സൗകര്യമൊരുക്കി. ഉരുവച്ചാലിൽ നിന്ന് ശിവപുരം, കാക്കയങ്ങാട്, ഇരിട്ടി, ആറളം ഫാം, മാലൂർ, പേരാവൂർ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണ് അടച്ചിട്ടത്. ഉരുവച്ചാൽ -മണക്കായി റോഡ് പൂർണമായി അടച്ചിട്ടു. ഞായറാഴ്ച രാവിലെ 11 ഒാടെയാണ് ഉരുവച്ചാലിലെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത്. ഉരുവച്ചാൽ, പഴശ്ശി പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.