വെള്ളിയാഴ്ച പുലർച്ചയോടെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലിറങ്ങിയത് ഇരിട്ടി: കാട്ടാനയിറങ്ങി വീണ്ടും കൃഷിനാശം. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ കാക്കയങ്ങാെട്ട തോമസ് തോട്ടപ്പള്ളിയുടെ കൊരഞ്ഞിയിലെ കൃഷിയിടത്തിലുള്ള വാഴകൃഷിയാണ് കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് കല്ലേരിമല, കൊട്ടയാട്, പാലപ്പുഴ മേഖലകളിൽ കാട്ടാനയിറങ്ങി നിരവധി കർഷകരുടെ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. മൂന്നു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടനകളെ ജനവാസ കേന്ദ്രത്തിൽ നിന്ന് ബാവലിപ്പുഴ കടത്തി ആറളം ഫാമിലൂടെ വനത്തിലേക്ക് കയറ്റിവിട്ടത്. എന്നാൽ, വെള്ളിയാഴ്ച പുലർച്ചയോടെ കാട്ടാനകൾ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. കമ്പിവേലി തകർത്താണ് ആനകൾ കൃഷിയിടത്തിലെത്തി തോമസിൻെറ വാഴകൾ നശിപ്പിച്ചത്. എഴുപതിലധികം കുലച്ച വാഴകളാണ് നശിപ്പിച്ചത്. കാട്ടുപന്നി ശല്യമുണ്ടെങ്കിലും പ്രദേശത്ത് ആദ്യമായാണ് കാട്ടാനശല്യമുണ്ടായതെന്ന് തോമസ് പറഞ്ഞു. പടം: IRT_Kattana മുഴക്കുന്ന് കൊരഞ്ഞിയിൽ തോമസ് തോട്ടപ്പള്ളിയുടെ കൃഷിയിടം കാട്ടാന നശിപ്പിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.