ഇരിട്ടി: ഓണവിപണി നിർജീവമായത് മലയോര മേഖലയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ലോക്ഡൗണിനുശേഷം വീണ്ടും കച്ചവടം ആരംഭിച്ചപ്പോള്‍ ഇരിട്ടി ഉള്‍പ്പെടുന്ന ഒമ്പതാം വാര്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും ഒരുമരണം സ്ഥിരീകരിക്കുകയും ചെയ്തതോടെ ടൗണ്‍ കണ്ടെയ്ന്‍മൻെറ് സോണായി ദിവസങ്ങളോളം അടച്ചിട്ടിരുന്നു. തുടര്‍ന്ന് വീണ്ടും ഓണസീസണ്‍ ലക്ഷ്യമിട്ട് കച്ചവടം ആരംഭിക്കുന്നതിനിടയിലാണ് ടൗണില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്. വിദേശത്തുനിന്ന് വന്നവര്‍ക്കും ടൗണിലെ ബാങ്ക് ജീവനക്കാരിക്കും കച്ചവടസ്ഥാപനത്തിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ല ഭരണസംവിധാനം ഇരിട്ടി ടൗണ്‍ കണ്ടെയ്ന്‍മൻെറ് സോണാക്കി അടച്ചിടാന്‍ തീരുമാനിച്ചത്. ഇത് വ്യാപാരികൾക്ക് വീണ്ടും തിരിച്ചടിയാവുകയായിരുന്നു. വലിയ തുക വാടക നല്‍കിയാണ് പലരും കച്ചവടം നടത്തുന്നത്. എന്നാല്‍, വാടക പോലും നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വ്യാപാരികള്‍. ഓണത്തോട് അടുപ്പിച്ചെങ്കിലും കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഓണത്തോടനുബന്ധിച്ച് പല കച്ചവടസ്ഥാപനങ്ങളും കൂടുതല്‍ സ്റ്റോക്ക് എത്തിച്ചിരുന്നു. ഇപ്പോൾ ഇരിട്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്നത് മൊത്തവില്‍പന പലചരക്ക് കടയും പച്ചക്കറി കടയും മെഡിക്കല്‍ ഷോപ്പുകളും മാത്രമാണ്. കട അടച്ചിടൽമൂലം കടുത്ത പ്രതിസന്ധിയിലായ വ്യാപാരികൾ അധികൃതരുടെ കനിവുകാത്ത് കഴിയുകയാണ്. പടം: IRT_Shops അടഞ്ഞുകിടക്കുന്ന ഇരിട്ടി നേരംപോക്ക് റോഡിലെ കടകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.