പേരാവൂർ: പഞ്ചായത്തിലെ വെള്ളർവള്ളിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതുശ്മശാന നിർമാണം അന്തിമഘട്ടത്തിൽ. 66 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന വാതക ശ്മശാനത്തിൻെറ പ്രവൃത്തി രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. ശ്മശാനം നിർമിക്കാൻ രണ്ടുവർഷം മുേമ്പ ശ്രമം തുടങ്ങിയെങ്കിലും സാങ്കേതികാനുമതി ലഭിക്കാൻ താമസിച്ചതാണ് നീണ്ടുപോകാൻ ഇടയാക്കിയത്. നിർമാണഘട്ടത്തിൽ സ്ഥലപരിമിതി നേരിട്ടപ്പോൾ സമീപ സ്ഥലത്തിൻെറ ഉടമ കൊട്ടോരാൻ പ്രമോദ് ആവശ്യമായ സ്ഥലം വിട്ടുനൽകുകയും ചെയ്തു. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. കോവിഡ് കാരണം ചെെന്നെയിൽനിന്ന് വാതകശ്മശാനത്തിൻെറ സാമഗ്രികൾ ഭാഗികമായാണ് എത്തിയതെങ്കിലും ബാക്കി സാമഗ്രികൾ കൂടി ഉടനെത്തിച്ച് പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.