കണ്ണൂര്‍: ദുരന്തങ്ങള്‍ സംഭവിച്ചതിനു ശേഷം അതിനോട് പ്രതികരിക്കുക എന്നതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ദുരന്ത നിവാരണ സംസ്‌കാരം വളര്‍ത്തിക്കൊണ്ടു വരുന്നതാണെന്ന് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാമിൻെറ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമവിഭാഗവും പരിസ്ഥിതി വിഭാഗവും സംയുക്തമായി എന്‍.എസ്.എസ് വളൻറിയര്‍മാര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ഓണ്‍ലൈന്‍ ഓറിയ േൻറഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തസാധ്യതകളെ മുന്‍കൂട്ടിക്കണ്ട് പഠിക്കുകയും മുന്‍കരുതലെടുക്കുകയും ചെയ്യുന്നതിനാണ് ദുരന്ത നിവാരണ രംഗത്ത് ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് -അദ്ദേഹം പറഞ്ഞു. സര്‍വകലാശാലക്കു കീഴില്‍ ഒരു ദുരന്ത ലഘൂകരണ സേന രൂപവത്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഓറിയ േൻറഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഓറിയ േൻറഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. യൂനിവേഴ്‌സിറ്റിക്ക് കീഴിലെ വിവിധ എന്‍.എസ്.എസ് യൂനിറ്റുകളില്‍ നിന്നായി 1400 വളൻറിയര്‍മാര്‍ പരിപാടിയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.