ഇരിട്ടി: . കഴിഞ്ഞ ദിവസം മൂന്നു ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ ആശുപത്രിയിൽനിന്ന് സമ്പർക്കത്തിലൂടെ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രണ്ടാഴ്ചക്കിടയിൽ ആശുപത്രിയുമായി ബന്ധപ്പെട്ട രോഗ ബാധിതരുടെ എണ്ണം മുപ്പതായി. സ്റ്റാഫ് നഴ്‌സ്, ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആഗസ്റ്റ് 20 വരെ ഒ.പി വിഭാഗവും അടച്ചിടാൻ നഗരസഭ ചെയർമാൻ പി.പി. അശോകൻെറ നേതൃത്വത്തിൽ നടന്ന സുരക്ഷ സമിതി യോഗം തീരുമാനിച്ചു. നേരത്തെ കിടത്തി ചികിത്സയിലായിരുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐ.പിയും ലാബും കാഷ്വാലിറ്റിയും പൂട്ടിയിരുന്നു. തിങ്കളാഴ്ച അണുമുക്തമാക്കി തുറക്കാനുള്ള ശ്രമത്തിനിടയിലാണ് മൂന്ന് ആരോഗ്യപ്രവർത്തകർക്ക് രോഗം കണ്ടെത്തിയത്. കൂടുതൽ നിയന്ത്രണങ്ങളോടെയായിരിക്കും 20നുശേഷം ഒ.പി പ്രവർത്തിപ്പിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ പറഞ്ഞു. ഡയാലിസിസ് സൻെററിലുള്ളവർക്ക് ആർക്കും പ്രശ്നങ്ങളില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ചൊവ്വാഴ്ച മുതൽ ഡയാലിസിസ് നടത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.