കേളകം: കാലവര്‍ഷത്തിൽ കാര്‍ഷിക മേഖലയും തകര്‍ന്നടിഞ്ഞു. കോവിഡ് കാലത്ത് കർഷകരും കാർഷിക തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പെരുമഴയില്‍ തോട്ടങ്ങളിലെ വിളകളും നെല്‍പാടവും കാറ്റിലും മഴയിലും നശിച്ചു. കുരുമുളക് കൃഷിയെയാണ് കൂടുതലായി കാലവർഷം ബാധിച്ചത്. തനിവിളയായി കുരുമുളക് കൃഷിയിറക്കിയവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. മുമ്പ് ക്വിൻറലിന് അറുപതിനായിരം രൂപക്കടുത്തുണ്ടായിരുന്നത് നിലവിൽ പകുതി വില പോലുമില്ല. കമുക് കര്‍ഷകരും പ്രതിസന്ധിയിലാണ്. മികച്ച വില ഉെണ്ടന്നതല്ലാതെ വിൽക്കാൽ കർഷകരുടെ പക്കൽ അടക്ക സ്റ്റോക്കില്ല. തോരാമഴയില്‍ കമുകുകളിലെ പച്ച അടക്ക പൊഴിഞ്ഞുവീണുതുടങ്ങി. മഹാളി രോഗബാധയുമുണ്ട്. കവുങ്ങോല പഴുത്ത് നില്‍ക്കുന്ന കാഴ്ചയാണ് തോട്ടങ്ങളില്‍. റബറിൻെറയും ഇലകള്‍ കൊഴിയുകയാണ്. ഉൽപാദനവും നിലച്ചു. തെങ്ങിൻെറ സ്ഥിതിയും മറിച്ചല്ല. മിക്ക തോട്ടങ്ങളിലും മച്ചിങ്ങ പൊഴിഞ്ഞുതുടങ്ങിയ അവസ്ഥയിലാണ്. കൊക്കോ കൃഷിയും നശിക്കുന്നു. പച്ച കൊക്കോ കറുത്ത് കേടുബാധിക്കുന്ന അവസ്ഥയാണ്. പെരുമഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കായി പ്രത്യേക പാക്കേജ് തന്നെ വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.