കണ്ണൂർ: കോവിഡ് പോരാട്ടത്തിനിടയിലും രാജ്യത്തിൻെറ 74ാമത് സ്വാതന്ത്ര്യ ദിനാഘോഷം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടന്നു. കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന ചടങ്ങില്‍ കലക്ടര്‍ ടി.വി. സുഭാഷ് പതാക ഉയര്‍ത്തി. ജില്ല പൊലീസ്, എക്സൈസ്, കണ്ണൂര്‍ എസ്.എന്‍ കോളജ്, ഗവ. പോളി ടെക്നിക് എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ എന്നീ പ്ലാറ്റൂണുകള്‍ അണിനിരന്ന പരേഡില്‍ കലക്ടര്‍ അഭിവാദ്യം സ്വീകരിച്ചു. തലശ്ശേരി കോസ്റ്റല്‍ പൊലീസ് ഇന്സ്പെക്ര് കെ.വി. സ്മിതേഷ് പരേഡിന് നേതൃത്വ നല്‍കി. മഹാമാരിയുടെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ അതിൻെറ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയിട്ടുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കലക്ടര്‍ പറഞ്ഞു. ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര, എ.ഡി.എം ഇ.പി. മേഴ്സി, സബ് കലക്ടര്‍മാരായ എസ്. ഇലാക്യ, ആസിഫ് കെ. യൂസഫ്, അസി. കലക്ടര്‍ ആര്‍. ശ്രീലഷ്മി, അഡീഷനല്‍ എസ്.പി പ്രജീഷ് തോട്ടത്തില്‍, എ.എസ്.പി രേഷ്മ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ച ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുക്തരായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരും പ്രത്യേക ക്ഷണിതാക്കളായി എത്തി. പടം -collector salute -കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ ജില്ല കലക്ടർ ടി.വി. സുഭാഷ് സല്യൂട്ട് സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.