പുതിയതെരു: പുതിയതെരുവിലെ ഹോട്ടലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയതെരു രാജേഷ് റസിഡൻസിയിൽ ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ധർമശാല എൻജിനീയറിങ് കോളജിനു സമീപം താമസിക്കുന്ന അഖില (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കണ്ണൂലെ സ്വകാര്യ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ഇൻറർവ്യൂ ഉണ്ടെന്നുപറഞ്ഞാണ് ഇവർ മുറിയെടുത്തത്. അഖില ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടൽ ജീവനക്കാർ മുറിയിൽ ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. ബുധനാഴ്ച വൈകീട്ട് ഹോട്ടൽ മുറി തൂത്തുവാരി വൃത്തിയാക്കുന്നതിന് എത്തിയ ജീവനക്കാരി അഖില താമസിച്ച മുറിയുടെ വാതിൽ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് മറ്റു ജീവനക്കാരുടെ സഹായത്തോടെ ബലംപ്രയോഗിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വളപട്ടണം പൊലീസ് ഇൻസ്പെക്ടർ, ഡോക്ടർ എം. കൃഷ്ണൻ, എസ്.ഐ എം. ഷീജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചിറക്കൽ കോട്ടക്കുന്ന് സ്വദേശി മുൻ അധ്യാപകൻ മുകുന്ദൻ മാസ്റ്ററുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.