കാക്കടവ് ടൂറിസം പദ്ധതി: റിപ്പോർട്ട് തയാറാക്കാൻ ടീം എത്തി

ചെറുവത്തൂർ: ജില്ലയിൽ ബേക്കൽ കോട്ട കഴിഞ്ഞാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ചീമേനിക്കടുത്ത കാക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കാൻ ടീം എത്തി. വിശദമായ റിപ്പോർട്ടും വിഡിയോയും തയാറാക്കുന്നതിനായുള്ള നാലംഗ ടീമാണ് വെള്ളിയാഴ്ച കാക്കടവും പരിസര പ്രദേശങ്ങളും സന്ദർശിച്ചത്. കയ്യൂർ-ചീമേനി പഞ്ചായത്തംഗം സുഭാഷ് അറുകരയുടെ ഇടപെടലിനെ തുടർന്നാണ് ഈ ഭാഗങ്ങളിലെ വിവിധ പ്രദേശങ്ങൾ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം നേടിയത്. കാക്കടവ് ഡാം, മുത്തുപ്പാറ മഖാം, മുത്തുപ്പാറ ഗുഹ, അരിയിട്ടുപ്പാറ, ബെഡൂർ വനം, പെരുമ്പട്ട മഹാവിഷ്ണു ക്ഷേത്രം, പെരുമ്പട്ട ജുമാ മസ്ജിദ്, കയ്യൂർ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിലെല്ലാം സംഘം സന്ദർശിച്ചു. വിഡിയോ ചിത്രീകരിച്ച് സംഘം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ പോസ്റ്റ് ചെയ്യും. പടം: CHV_Kakkadav കാക്കടവ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കാനുള്ള സംഘം കാക്കടവിലെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.