ചെറുവത്തൂർ: ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചപ്പോൾ കൂടപ്പിറപ്പ് പകുത്ത് നൽകിയ വൃക്കയുമായി ജീവിതത്തെ തിരികെ പിടിച്ചതായിരുന്നു കൊടക്കാട്ടെ സതീഷ്കുമാർ. എന്നാൽ, ഇദ്ദേഹത്തിൻെറ മാറ്റിവെച്ച വൃക്കയുടെയും പ്രവർത്തനം നിലച്ചു. പുതിയ വൃക്ക ഇദ്ദേഹത്തിന് കൂടിയേ തീരൂ. ഭാര്യയുടെ വൃക്ക യോജിക്കുന്നല്ല. പ്രിയതമന് വൃക്ക നൽകാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ ഉപകാരപ്പെടുമെങ്കിൽ സ്വന്തം വൃക്ക പകരം നൽകാമെന്ന ഉറപ്പിലാണ് ഭാര്യയും രംഗത്തുവന്നത്. 50 വയസ്സുള്ള സതീഷ് കുമാറിന് രണ്ടാം വട്ടം വൃക്ക മാറ്റിവെക്കൽ അനിവാര്യമായി വന്നിരിക്കുകയാണ്. 2005ൽ കോയമ്പത്തൂർ കോവൈ മെഡിക്കൽ സൻെററിൽനിന്ന് സഹോദരൻെറ വൃക്ക മാറ്റിവെച്ച് 15 വർഷത്തോളം പ്രയാസമില്ലാതെ ജീവിച്ചുവരുകയായിരുന്നു. വീണ്ടും വൃക്കരോഗം വന്ന് ഒരു വർഷത്തോളമായി ഒന്നര ദിവസം ഇടവിട്ട് ഡയാലിസിസ് നടത്തിവരുന്നു. അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന്, പരിശോധിക്കുന്ന ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഫോൺ: 9446168477, 9633701502.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.