തൊടുപുഴ: കേന്ദ്ര സർക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാറിൻെറ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടും എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ യൂനിറ്റ് കേന്ദ്രങ്ങളിൽ ജീവനക്കാർ ധർണ സംഘടിപ്പിച്ചു. തൊടുപുഴ സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സീമ എസ്. നായർ, തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിൽ ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ, കട്ടപ്പന സിവിൽ സ്റ്റേഷനിൽ ജില്ല പ്രസിഡൻറ് കെ.കെ. പ്രസുഭകുമാർ, കുയിലിമല സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. മഹേഷ്, കുമളിയിൽ ജില്ല ട്രഷറർ കെ.സി. സജീവൻ, ദേവികുളത്ത് ജില്ല ജോയൻറ് സെക്രട്ടറി വി.എസ്. സുനിൽ, നെടുങ്കണ്ടം സിവിൽ സ്റ്റേഷനിൽ ജില്ല ജോയൻറ് സെക്രട്ടറി ടി.ജി രാജീവ്, പീരുമേടിൽ ജില്ല വൈസ് പ്രസിഡൻറ് നീന ഭാസ്കരൻ, അടിമാലിയിൽ ജില്ല വൈസ് പ്രസിഡൻറ് എം.എ. സുരേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു. -------------- ഫോട്ടോ -TDL103 NGOU തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ജീവനക്കാരുടെ ധർണ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു ------------- page 4 near lead ---------- കരിമണ്ണൂരിൽ കുളമ്പുരോഗം പടരുന്നു; ക്ഷീരകർഷകർ ആശങ്കയിൽ കരിമണ്ണൂർ: കരിമണ്ണൂർ പഞ്ചായത്തിൽ കന്നുകാലികൾക്ക് കുളമ്പുരോഗം പടർന്നുപിടിക്കുന്നു. രോഗം ബാധിച്ച് കന്നുകാലികൾ ചാകുകയും പശുക്കളുടെ കറവ വറ്റിപ്പോകുകയും ചെയ്യുന്നത് ക്ഷീരകർഷകരെ ആശങ്കയിലാക്കി. രോഗത്തിനെതിരെ ഫലപ്രദ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. പഞ്ചായത്ത് ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന സമീപനത്തിലുമാണത്രേ. കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ് നടത്താത്തതാണ് രോഗം പടരാൻ കാരണം. കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തും മൃഗാശുപത്രിയും ഉദാസീനത തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് തയാറാകേണ്ടിവരുമെന്ന് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസ് തോട്ടത്തിമാലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.