നിർമാണങ്ങളെ തകിടം മറിച്ച് തമിഴ്‌നാടിെൻറ നിരോധനം

മറയൂര്‍: സംസ്ഥാന സര്‍ക്കാറിെൻറ സ്വപ്‌ന പദ്ധതികളായ ലൈഫ് മിഷന്‍ ഉൾപ്പെടെ തകിടം മറിക്കും വിധം നിര്‍മാണ സാധനങ്ങള്‍ നല്‍കുന്നതിന് നിരോധനം ഏർപ്പെടുത്തി തമിഴ്‌നാടിെൻറ തീരുമാനം.

മദ്രാസ് ഹൈകോടതിയുടെ ഉത്തരവനുസരിച്ച് തിരുപ്പൂര്‍ ജില്ല കലക്ടറാണ് എംസാൻറ് അടക്കം നിര്‍മാണ വസ്തുക്കള്‍ കേരളത്തിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍ ഉൾപ്പെടെ ഹൈറേഞ്ചിലെ ഭൂരിഭാഗം പ്രദേശത്തേക്കും എംസാൻറ് ഉൾപ്പെടെയുള്ള നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ അതിര്‍ത്തി പട്ടണമായ ഉദുമല്‍പേട്ടയില്‍നിന്നാണ് കൊണ്ടുവരുന്നത്. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ നിര്‍മാണമേഖല കനത്ത പ്രതിസന്ധിയിലാണ്.

നിര്‍മാണസാമഗ്രികള്‍ എത്തിക്കാന്‍ മൂന്നിരട്ടി തുകയാണ് കൂടുതലായി ചെലവാക്കുന്നത്. പ്രദേശത്ത് കൂടുതലായും വലഞ്ഞത് ലൈഫ് മിഷന്‍ പോലെ പദ്ധതികളില്‍ ഗൃഹനിര്‍മാണത്തിലേര്‍പ്പെട്ട സാധാരണക്കാരാണ്.

Tags:    
News Summary - Tamilnadu construction ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.