തൊടുപുഴ: സഹോദരങ്ങളടക്കം മൂന്ന് യുവാക്കളുടെ അപകട മരണം പുറപ്പുഴ ഗ്രാമത്തിന് തോരാത്ത കണ്ണീരായി. മൂവാറ്റുപുഴ തൃക്കളത്തൂരിൽ അപകടത്തിൽ മരിച്ച യുവാക്കൾക്ക് അന്തിമോപചാരമർപ്പിക്കാൻ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രെൻറ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിെൻറ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച നാലോടെ എം.സി റോഡിൽ മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടിക്ക് സമീപമായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചത്. മൃതദേഹങ്ങൾ അവരവരുടെ വീട്ടുപറമ്പിൽ സംസ്കരിച്ചു. സഹോദരങ്ങളായ അരുൺ, വിഷ്ണു എന്നിവരുടെ വീട്ടിൽനിന്ന് ഒന്നരകിലോമീറ്റർ അകെലയാണ് മരിച്ച ആദിത്യെൻറ വീട്. വിഷ്ണുവിെൻറയും അരുണിെൻറയും മാതൃസഹോദരിയുടെ മകനാണ് ആദിത്യൻ. വൈകീട്ട് ഏഴ് മണിക്കാണ് സംസ്കാരം പറഞ്ഞിരുന്നതെങ്കിലും ഉച്ചയോടെ തന്നെ യുവാക്കളുടെ വീടുകളിലേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു.
മൂന്ന് ദിവസം മുമ്പ് വരെ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന യുവാക്കൾ മരണപ്പെട്ടു എന്ന വാർത്ത നാട്ടുകാർക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. മരിച്ച യുവാക്കളുടെ സുഹൃത്തുക്കളും സഹപാഠികളും വീടിന് സമീപത്തെ പറമ്പിലും തൊടികളിലുമായി തേങ്ങലടിക്കുന്നത് ഒരു നാടിെൻറ നൊമ്പരകാഴ്ചയായി. വിഷ്ണുവിെൻറയും അരുണിെൻറയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ പിതാവ് ബാബുവിനെയും മാതാവ് രജിനിയെയും കണ്ടുനിന്നവർക്ക് ആശ്വസിപ്പിക്കാനായില്ല. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ആദിത്യെൻറ സഹോദരൻ അമർനാഥ് (20) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മാവൻ സുരേഷ് ബാബു വാങ്ങിയ കാർ നാട്ടിലെത്തിക്കാൻ വേണ്ടിയാണ് ഇവർ ബംഗളൂരുവിലേക്ക് പോയത്. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, മാത്യു കുഴൽനാടൻ തുടങ്ങിയവർ അന്തിമോചാരമർപ്പിക്കാൻ എത്തിയിരുന്നു.
അപകട സമയം ഡ്രൈവർ സീറ്റിൽ അരുൺ ബാബു
തൊടുപുഴ: കിലോമീറ്ററുകൾക്ക് മുമ്പ് വരെ അപകടത്തിൽപ്പെട്ട കാർ ഓടിച്ചത് അമ്മാവൻ സുരേഷ് ബാബു. പെരുമ്പാവൂരിന് സമീപം വഴിവക്കിൽ ചായ കഴിച്ചശേഷം അരുൺ ബാബു വാഹനം വാങ്ങി ഓടിക്കുകയായിരുന്നു. ഈ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടം നടന്നകാര്യം ആദ്യം സുരേഷും കുടുംബവും അറിഞ്ഞിരുന്നില്ല. ഒപ്പം സഞ്ചരിച്ച വാഹനം പിന്നിലില്ലെന്ന് മനസ്സിലാക്കി ഓരോരുത്തരെയും ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് വാഹനം തിരിക്കി പിറകോട്ട് സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽ വാഹനം തകർന്നുകിടക്കുന്നത് കണ്ടത്. രാത്രി 11ന് മണ്ണാർക്കാട് കുടംബസുഹൃത്തിെൻറ വീട്ടിൽ കയറി ഭക്ഷണവും കഴിച്ചാണ് ഇവർ യാത്ര തുടർന്നത്. രാത്രിയാത്ര വേണ്ടെന്നും അവിടെ ഉറങ്ങിയശേഷം രാവിലെ യാത്ര തുടർന്നാൽ മതിയെന്ന് കുടുംബസുഹൃത്ത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തിരക്കുണ്ടെന്ന് പറഞ്ഞ് ഇവർ യാത്ര പുറപ്പെട്ടത്.
മരണമുനമ്പായി തൃക്കളത്തൂർ
മൂവാറ്റുപുഴ: തൃക്കളത്തൂർ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന പ്രദേശമെന്ന ഖ്യാതി നേടിയ തൃക്കളത്തൂർ സൊസൈറ്റി പടി മുതൽ കാവുംപടി വരെയുള്ള അര കിലോമീറ്ററിൽ ഇതുവരെ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. തിങ്കളാഴ്ച പുലർച്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൊടുപുഴ സ്വദേശികളായ മൂന്നു യുവാക്കളാണ് മരിച്ചത്.
ആഴ്ചയിൽ നാലോ അഞ്ചോ അപകടങ്ങളാണ് നടക്കുന്നത്. അപകടങ്ങൾ പെരുകിയതിനെ തുടർന്ന് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഉന്നതതല യോഗംതന്നെ ചേർന്ന് ഇതിനെതിരെ നിരവധി പരിഹാര മാർഗങ്ങൾ നിർദേശിച്ചിരുന്നു.
എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. പെരുമ്പാവൂർ മുതൽ-മൂവാറ്റുപുഴ വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ എട്ട് ഇടങ്ങൾ വിദഗ്ധ സംഘത്തിെൻറ പരിശോധനയിൽ അപകട മേഖലകളായി കണ്ടെത്തിയിരുന്നു. ഇതിൽ ഏറ്റവും വലിയ അപകട മേഖലയായി കണ്ടത്തിയത് തൃക്കളത്തൂരായിരുന്നു.
ഇവിടങ്ങളിൽ അപകടങ്ങൾ കുറയ്ക്കാൻ നിരവധി പരിഹാര മാർഗങ്ങളും നിർദേശിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനങ്ങൾ, വേഗം കുറക്കുന്നതിന് സ്പീഡ് ബ്രേക്കർ അടക്കം സംവിധാനം തുടങ്ങിയ നിർദേശങ്ങൾ വിദഗ്ധ സമിതി മുന്നോട്ടുവെെച്ചങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.