വീടുകയറി ആക്രമണം: അറസ്റ്റിലായ പ്രതികളിൽ ഒരാൾ കടന്നുകളഞ്ഞു

തിരുവല്ല: കഞ്ചാവ് വിൽപന വിവരം പൊലീസിന് ചോർത്തിനൽകിയെന്ന് ആരോപിച്ച് നിരണം സ്വദേശിയെ വീടുകയറി ആക്രമിച്ച് വെട്ടിപ്പരിക്കേൽപിച്ച കേസിൽ അറസ്റ്റിലായ രണ്ടുപേരിൽ ഒരാൾ കടന്നുകളഞ്ഞു. നിരണം കൊമ്പങ്കേരി ആശാൻകുടി പുതുവേൽ വീട്ടിൽ സജനാണ് (28) പുളിക്കീഴ് പൊലീസി‍ൻെറ കസ്റ്റഡിയിൽനിന്ന് കടന്നത്. ഇയാെളയും സഹോദരൻ സജിത്തിെനയുമാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. കൊമ്പങ്കേരി മാനേച്ചിറ വീട്ടിൽ രഘുവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ മേയ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വിവിധ ജില്ലകളിലായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ സി.ഐ ഇ.ഡി. ബിജു, എസ്.ഐ ആർ. സുരേഷ് കുമാർ, എസ്.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ അഖിലേഷ്, രാജേഷ് എന്നിവരടങ്ങുന്ന സംഘം അമ്പലപ്പുഴയിൽനിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് പ്രതി കടന്നത്. പ്രാഥമിക കൃത്യം നടത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്രതിയെ സ്റ്റേഷന് പിന്നിലെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയപ്പോൾ പൊലീസുകാരനെ വെട്ടിച്ച് കെട്ടിടത്തി‍ൻെറ പിന്നിലെ കുറ്റിക്കാട്ടിലേക്ക് ചാടി മറയുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.