മൂന്നാർ: ആനയിറങ്കൽ അണക്കെട്ട് ഇത്തവണ നേരത്തേ നിറഞ്ഞു. നവംബർ ആദ്യവാരംതന്നെ സംഭരണശേഷി പരമാവധിയിൽ എത്തിയതോടെയാണ് തുറന്നുവിട്ടത്. മഴക്കാലത്ത് ജില്ലയിലെ അണക്കെട്ടുകളെല്ലാം നിറഞ്ഞപ്പോഴും കുലുക്കമില്ലാതെ ആനയിറങ്കൽ നിന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ അണക്കെട്ടിൻെറ പരമാവധി സംഭരണശേഷിയായ 1207 മീറ്റർ എത്തി. ഒരുഘട്ടത്തിൽ 25 സൻെറീമീറ്ററിലധികം ജലം കവിഞ്ഞൊഴുകുകയും ചെയ്തു. ഇതോടെയാണ് രണ്ട് ഷട്ടർ മൂന്ന് സൻെറീമീറ്റർ വീതം തുറന്ന് 75 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിയത്. കുത്തുങ്കൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി 1963ൽ നിർമിച്ചതാണ് ആനയിറങ്കൽ അണക്കെട്ട്. 35 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. അണക്കെട്ട് കവിഞ്ഞൊഴുകിയതോടെ പന്നിയാർ പുഴയിലെ ജലനിരപ്പും നേരിയതോതിൽ കൂടി. വൃഷ്ടിപ്രദേശമായ ബോഡിമെട്ട്, ചിന്നക്കനാൽ, ബിയൽറാം, തോണ്ടിമല എന്നിവിടങ്ങളിലടക്കം മഴ ശക്തമായിരുന്നു. ---------- ചിത്രം 1 ആനയിറങ്കൽ അണക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.