തൊടുപുഴ: 1964ലെയും 1993ലെയും ഭൂമിപതിവുചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിനാൽ ജില്ലയിൽ നിർമാണ ജോലിക്ക് അനുമതി ലഭിക്കാതെ പ്രതിസന്ധിയിലാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. പാർട്ടി ജില്ല നേതൃയോഗം വാഴത്തോപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഉത്തരവുകൾ പ്രകാരം വീട്നിർമാണമുൾപ്പടെ അനുമതിക്കായി സർക്കാർ ഓഫിസുകളിൽ ചെല്ലുമ്പോൾ ഉദ്യോഗസ്ഥർ നിയമതടസ്സങ്ങൾ ഉന്നയിക്കുന്നു. പട്ടയഭൂമി കൊണ്ട് കാര്യമായ പ്രയോജനമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതു പരിഹരിക്കാൻ സർവകക്ഷി യോഗത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് ഇനിയും നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടില്ല. ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗത്വ കാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചതായി ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് അറിയിച്ചു. ദേവികുളം നിയോജകമണ്ഡലം പ്രസിഡൻറിൻെറ ചുമതല ജില്ല സെക്രട്ടറി കുര്യാക്കോസ് ചേലമൂട്ടിലിന് നൽകി. വർക്കിങ് ചെയർമാൻ പി.സി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹം, കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, േഗ്രസമ്മ മാത്യു, പ്രഫ. ഷീല സ്റ്റീഫൻ, ആൻറണി ആലഞ്ചേരി, അഡ്വ. ജോസി ജേക്കബ്, ബേബി പതിപ്പള്ളി, എം. മോനിച്ചൻ, ഷൈനി സജി തുടങ്ങിയവർ സംസാരിച്ചു. ------------ ചിത്രം...TDL PJ JOSEPH VAZHATHOPPU കേരള കോൺഗ്രസ് ജില്ല നേതൃയോഗം വാഴത്തോപ്പിൽ ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.