ചെറുതോണി: സച്ചാർ-പാലോളി കമ്മിറ്റി റിപ്പോർട്ട് പൂർണമായി നടപ്പിൽവരുത്താൻ പ്രത്യേക ബോർഡ് രൂപവത്കരിക്കുക, പിന്നാക്ക ജനവിഭാഗങ്ങൾ എന്ന നിലക്കുള്ള പദ്ധതികൾ പൂർണമായും ലഭ്യമാവാൻ പ്രത്യേകം സംവിധാനങ്ങൾ നടപ്പിൽവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി ഇടുക്കി കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് അൻഷാദ് ഉദ്ഘാടനം ചെയ്തു. പാലോളി കമ്മിറ്റി ശിപാർശകൾ മുസ്‌ലിം സമൂഹത്തിൻെറ പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു എന്ന വസ്തുത പരിഗണിക്കാതെ സ്കോളർഷിപ്പുമായി മാത്രം ബന്ധപ്പെടുത്തി ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കോടതി വിധി ഉണ്ടാക്കിയ പ്രതിസന്ധി ഒരുവിധത്തിലും അഭിമുഖീകരിക്കാനും കോടതിയെ വസ്തുതകൾ ധരിപ്പിക്കാനും സർക്കാർ തയാറായിട്ടില്ല. ജില്ല കമ്മിറ്റി അംഗങ്ങളായ ഹസീബ് സെയ്ദ്, മുഹമ്മദ് റാസിഖ് തുടങ്ങിയവർ സംസാരിച്ചു. --------- ഫോട്ടോ -TDL103 FRATERNITY സച്ചാർ-പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് പ്രസിഡൻറ് അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു ------------- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തൊടുപുഴ: സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കുമായി സഹകരിച്ച് തൊടുപുഴ കാർഷിക വികസന ബാങ്ക് കുടിശ്ശിക നിവാരണത്തിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചതായി ബാങ്ക് പ്രസിഡൻറ് പ്രഫ. കെ.െഎ. ആൻറണി അറിയിച്ചു. 2021 മാർച്ച് 31വരെ കുടിശ്ശികയായ വായ്പകൾക്കാണ് പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുക. വരുന്ന സെപ്റ്റംബർ 30ന് പദ്ധതിയുടെ കാലാവധി അവസാനിക്കും. പദ്ധതി കാലയളവിൽ കുടിശ്ശിക അടച്ചുതീർക്കുന്നവർക്ക് പിഴപ്പലിശ പൂർണമായി ഒഴിവാക്കിനൽകും. പലിശയിൽ ഇളവുകൾ അനുവദിക്കും. ----------- ശ്രീകൃഷ്ണജയന്തി ആഘോഷം തൊടുപുഴ: ബാലഗോകുലം നേതൃത്വത്തിൽ വീടുകളിൽ അമ്പാടിയൊരുക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ശോഭായാത്രകളില്ല. 'വിഷാദം വെടിയാം; വിജയം വരിക്കാം' സന്ദേശമുയർത്തി വ്യാഴാഴ്ച എല്ലാ വീടുകളിലും പതാക ഉയരും. ശ്രീകൃഷ്ണ ജയന്തി ദിനമായ 30ന് ഉച്ചക്ക് കുട്ടികളെ കൃഷ്ണവേഷം അണിയിച്ച് കൃഷ്ണ-യശോദര സങ്കൽപത്തിൽ കണ്ണനൂട്ട് നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നദീ-വൃക്ഷ-ഗോ പൂജകളും ഉറിയടി, കൃഷ്ണകലാസന്ധ്യ എന്നിവയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.