പീരുമേട്, ഏലപ്പാറ, പാമ്പനാർ, കുട്ടിക്കാനം, പെരുവന്താനം മേഖലകളിലെ ഹോട്ടലുകളിൽ നല്ല തിരക്കായിരുന്നു പീരുമേട്: ഓണാവധിക്കാലത്ത് ഹൈേറഞ്ചിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തിയതോടെ പ്രദേശവാസികൾ കോവിഡ് ആശങ്കയിൽ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് വിവിധ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും പലയിടത്തും അവയൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് പരാതി. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ കേന്ദ്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. പീരുമേട്, ഏലപ്പാറ, പാമ്പനാർ, കുട്ടിക്കാനം, പെരുവന്താനം മേഖലകളിലെ ഹോട്ടലുകളിലും നല്ല തിരക്കായിരുന്നു. ചിലയിടങ്ങളിൽ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതും ആളുകൾ കൂട്ടം കൂടുന്നതും നിയന്ത്രിക്കാനായില്ല. ഇതിനിടെ പീരുമേട്ടിലെ ബെവ്കോ മദ്യവിൽപനശാലയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇയാൾക്ക് നൂറുകണക്കിന് ആളുകളുമായി സമ്പർക്കം ഉണ്ടായതായി പറയപ്പെടുന്നു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മദ്യവിൽപനശാല അടച്ചുപൂട്ടി. കുട്ടിക്കാനത്തെ ഒരു ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കും കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.