ഗുണ്ടുമലയിലെ ഒമ്പതുകാരിയുടെ മരണം; പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു

മൂന്നാർ: രണ്ടുവർഷംമുമ്പ് എസ്റ്റേറ്റ് ലയത്തിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ സംഘം അന്വേഷണം തുടങ്ങി. ഇടുക്കി നാർേകാട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാലാണ് സംഘത്തലവൻ. ലയത്തിനുള്ളിലെ തൊട്ടിലിൽ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് 2019 സെപ്റ്റംബർ ഒമ്പതിന് കുട്ടിയുെട മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ പൊലീസ് അന്ന് വിശദമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, കൊലപാതകത്തിലേക്ക് സൂചന നൽകുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നായിരുന്നു റിപ്പോർട്ട്. രണ്ടുവർഷത്തിനുശേഷം കുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് പുതിയ അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. പുതിയ സംഘത്തിൽ വലിയ പ്രതീക്ഷയാണ് കുട്ടിയുടെ കുടുംബത്തിനും എസ്റ്റേറ്റ് തൊഴിലാളികൾക്കുമുള്ളത്. ശനിയാഴ്ച മൂന്നാർ പൊലീസിൽനിന്ന് പുതിയ അന്വേഷണസംഘം കേസ് ഡയറി ഏറ്റുവാങ്ങി. അന്വേഷണത്തിൻെറ ഭാഗമായി എ.ജി. ലാൽ തിങ്കളാഴ്ച രാവിലെ വീണ്ടും മൂന്നാറിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.