* മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾക്കാണ് നൽകാനുള്ളത് തൊടുപുഴ: വാക്‌സിന്‍ ക്ഷാമം ജില്ലയുടെ കോവിഡ് പ്രതിരോധത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നു. മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾക്കാണ് രണ്ടാംഡോസ് ലഭിക്കാനുള്ളത്. നേരത്തേ രണ്ടാമത്തെ ഡോസ് ബുക്കിങ് ക്രമം ഇല്ലാതെ ലഭിച്ചിരുന്നു. ഇതിനിടെ വാക്‌സിനേഷന്‍ ഓണ്‍ലൈനിലാക്കിയതോടെ ഈ സൗകര്യം ഇല്ലാതായി. പലര്‍ക്കും രണ്ടാംഡോസ് എടുക്കേണ്ട സമയം കഴിഞ്ഞിട്ട് ആഴ്ചകളായി. അതേസമയം തിങ്കളാഴ്ച മുതൽ സ്പോട്ടാക്കി വാക്സിൻ നൽകാൻ തീരുമാനിച്ചതായി ഡി.എം.ഒ അറിയിച്ചു. നാലുലക്ഷം പേർക്ക് ജില്ലയിൽ ഫസ്റ്റ് ഡോസ് നൽകി. 1,17,000 പേർക്ക് മാത്രമാണ് സെക്കൻഡ് ഡോസ് നൽകാൻ കഴിഞ്ഞത്. വാർഡുകളിലെ കോവിഡ് ക്യാമ്പുകൾ സ്പോട്ടാക്കി മാറ്റാനാണ് തീരുമാനിച്ചതെന്ന് ഡി.എം.ഒ പറഞ്ഞു. വെളളിയാഴ്ച രാത്രിയോടെ 11,000 ഡോസ് കോവിഷീൽഡും 5000 ഡോസ് കേവാക്സിനും എത്തിയിട്ടുണ്ട്. വാക്സിൻ ആവശ്യത്തിന് ലഭിക്കാത്തതാണ് വിതരണം ചെയ്യാൻ തടസ്സമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യ അടിസ്ഥാനത്തിലാണ് വാക്സിൻ വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടുക്കി, വയനാട് ജില്ലകളിൽ വാക്സിൻ ലഭിക്കുന്നത് കുറവാണ്. വിഷയത്തിൽ തദ്ദേശസ്ഥാപനങ്ങളും പരാതികളുമായി രംഗത്തെത്തുന്നുണ്ട്. ജില്ലയിൽ ജനസംഖ്യ കൂടുതലുള്ള തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിൽ കൂടുതൽ വാക്സിനുകൾ നൽകുന്നുണ്ട്. ലഭ്യത അനുസരിച്ച് വാക്സിൻ കൃത്യമായി എത്തിച്ചുനൽകുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. --------------- വണ്ടിപ്പെരിയാര്‍: പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ എം.എല്‍.എ ശ്രമിച്ചെന്ന് ബി.ജെ.പി തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയുടെ മരണശേഷം പോസ്റ്റ്മോർട്ടം ഒഴിവാക്കാന്‍ വാഴൂർ സോമൻ എം.എല്‍.എ ശ്രമിച്ചെന്ന് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി പി. സുധീര്‍ ആരോപിച്ചു. എം.എല്‍.എ ഇടപെട്ടിട്ടും നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പൊലീസ് പോസ്റ്റ്മോർട്ടം നടത്തിയത്. പ്രതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായതിനാല്‍ സി.പി.എമ്മിൻെറ നിർദേശപ്രകാരമാണ് എം.എല്‍.എ ഇടപെട്ടത്. ദലിത് വിഭാഗത്തില്‍പ്പെട്ട വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കൊലപാതകം വാളയാറിലേതിന് സമാനമാണ്. അവിടെയും പ്രതികള്‍ സി.പി.എംകാരായിരുന്നു. പാര്‍ട്ടി രക്ഷിക്കുമെന്ന വിശ്വാസമാണ് കുറ്റകൃത്യം ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് പ്രേരണയാകുന്നത്. അഞ്ചുകൊല്ലം കൊണ്ട് രണ്ടായിരത്തിലേറെ പട്ടികജാതി, ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടും സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനിന്നെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബിനു ജെ.കൈമള്‍, ജില്ല സെക്രട്ടറി കെ.എസ്. അജി എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം നാട്ടുകാരടക്കം ആവശ്യപ്പെട്ടപ്പോഴാണ് പോസ്റ്റ്മോർട്ടം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചതെന്നാണ് വാഴൂർ സോമൻ എം.എൽ.എയുെട പ്രതികരണം. പൊലീസ് ഉദ്യോഗസ്ഥർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം തുടരാൻ താനാണ് നിർദേശം നൽകിയത്. പ്രതിക്ക് നിയമം അനുശാസിക്കുന്ന തക്കതായ ശിക്ഷതന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.