കൊടുകുത്തി: കരിങ്കുന്നം-കുണിഞ്ഞി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ. ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും ഇപ്പോഴത്തെ അവസ്ഥയിൽ ഈ വഴിയുള്ള സഞ്ചാരം ഏറെ ദുഷ്കരമാണ്. പുറപ്പുഴ പഞ്ചായത്തിലെ എട്ടാംവാർഡ് മടക്കച്ചേരി കവല മുതൽ കൊടികുത്തി വരെയുള്ള രണ്ട് കിലോമീറ്റർ ടാറിങ് പൂർണമായും പൊളിഞ്ഞ് കല്ലും മണ്ണും മാത്രമായി. ഈ ഭാഗങ്ങളിലെ ഓട അടഞ്ഞതുമൂലം വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ദുരവസ്ഥ ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെയായി ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ വിവരങ്ങൾ കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ സർക്കാറിൻെറ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. TDLroadthakarnnu തകർന്നുകിടക്കുന്ന കരിങ്കുന്നം-കുണിഞ്ഞി റോഡ് ----------------- തൊടുപുഴ ജില്ല ആശുപത്രിയിലെ മലിനജലമൊഴുകുന്ന പൈപ്പിൽ ചോർച്ച തൊടുപുഴ: തൊടുപുഴ ജില്ല ആശുപത്രിയിലെ മലിനജലമൊഴുകുന്ന പൈപ്പിലെ ചോർച്ചയെ തുടർന്ന് ആശുപത്രിക്ക് മുന്നിലൂടെയും റോഡിലൂടെയും വെള്ളമൊഴുകുന്നു. ജില്ല ആശുപത്രിയുടെ പഴയ കെട്ടിടത്തിൻെറ മൂന്നാംനിലയിലൂടെ പോകുന്ന പൈപ്പിലാണ് ചോർച്ച. ഇവിടെനിന്ന് മലിനജലം ആശുപത്രിക്ക് മുന്നിലേക്കാണ് വീഴുന്നത്. ഈ വെള്ളം ഒഴുകി കാരിക്കോട്- ന്യൂമാൻ കോളജ് റോഡിലെത്തുന്നത് കാൽനട യാത്രികർക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്വീവേജ് ടാങ്കിലെ തകരാറാണ് കാരണം. ടാങ്ക് വൃത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് ആർ.എം.ഒ ഡോ. പ്രീതി പറഞ്ഞു. TDLthodupuzha hospita െതാടുപുഴ ജില്ല ആശുപത്രിയിലെ പെപ്പിലൂടെ വെള്ളം ചോർന്ന് ഒഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.