മറയൂര്‍: കരിമ്പ് കൃഷി ഉപേക്ഷിച്ച പാടങ്ങളിൽ നെൽക്കതിരുകളുടെ സ്വര്‍ണത്തിളക്കം. കാന്തല്ലൂര്‍ കാരയൂര്‍ ഗ്രാമനിവാസികള്‍ വെട്ടുകാട്, മാശിവയല്‍ പയസ്‌നഗര്‍ മേഖലകളിലായി ഹെക്ടര്‍കണക്കിന് പ്രദേശത്താണ് കരിമ്പ് കൃഷി ചെയ്തിരുന്നത്. എന്നാല്‍, കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും മൂലം കരിമ്പ് കൃഷി ഉപേക്ഷിച്ച് നെല്‍കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഇരുപത് വര്‍ഷം മുമ്പ് വരെ ഇവിടെ വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്നുവെങ്കിലും നഷ്ടമായതിനാലാണ് കരിമ്പ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇതും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഗ്രാമീണരുടെ നെല്‍കൃഷിയിലേക്കുള്ള മടക്കം. മിക്ക പാടങ്ങളും കൊയ്ത്തിന് പാകമായി. മറ്റു കൃഷികളെ അപേക്ഷിച്ച് ചെലവ് കൂടിയ നെല്‍കൃഷി വിപണനത്തിനെത്തിക്കുമ്പോള്‍ കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ട് പ്രദേശത്ത് ജൈവരീതിയില്‍ ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിക്കുകയാണെങ്കില്‍ നിലനില്‍പ്പിന് സഹായകരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ചിത്രം - TDL Nelppadam കാന്തല്ലൂര്‍ പയസ്‌നഗറില്‍ വിളവെടുപ്പിന് പാകമായ നെല്‍പാടം യു.ഡി.എഫ് മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ എൽ.ഡി.എഫ് സ്ഥാനാർഥികള്‍ മറയൂര്‍: പാരമ്പര്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്‍ പഞ്ചായത്ത് അംഗങ്ങളുമായവർ മറയൂര്‍ പഞ്ചായത്തിൽ എല്‍.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ജോസഫും മുന്‍ പഞ്ചായത്ത് അംഗം പങ്കജവള്ളി സോമശേഖരനുമാണ് എല്‍.ഡി.എഫ് സ്വതന്ത്രന്മാരായി മത്സരിക്കുന്നത്. ടി.ടി. ജോസഫ് 1970 മുതല്‍ രാഷ്ട്രീയ രംഗത്തുണ്ട്. കോണ്‍ഗ്രസ് ജില്ല കമ്മിറ്റി അംഗമായിരുന്നു. രണ്ട് തവണ സഹകരണ സംഘം പ്രസിഡൻറായി. 1980 ലും '88ലും സ്വാതന്ത്രനായി മത്സരിച്ച് പഞ്ചായത്ത് അംഗമായി. 90 മുതല്‍ കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് 2014 വരെ ഭരണസമിതിയില്‍ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചു. 2015 ല്‍ കോണ്‍ഗ്രസ് വിട്ടു. ഏഴാം വാര്‍ഡിലാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. പങ്കജവള്ളി സോമശേഖരൻെറ കുടുംബം പാരമ്പര്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഭര്‍ത്താവ് സോമശേഖരന്‍ മണ്ഡലം സെക്രട്ടറിയായിരുന്നു. 2010-'15 ല്‍ പങ്കജവള്ളി മറയൂര്‍ പഞ്ചായത്ത് അംഗമായി. ഇക്കുറി സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി മാറി എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.