തൊടുപുഴ: തൊടുപുഴ വെങ്ങല്ലൂരിൽ വാഹനപരിശോധനക്കിടെ 50കിലോ കഞ്ചാവും 400ഗ്രാം ഹഷീഷ് ഓയിലും പിടികൂടിയ സംഭവത്തിൽ അന്വേഷണം ഇടുക്കി അസി. എക്സൈസ് കമീഷണർ ടോമി ജേക്കബിന്. ജില്ലയിൽ അടുത്തകാലത്ത് പിടികൂടിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. തൊടുപുഴ കേന്ദ്രീകരിച്ച് വലിയ കഞ്ചാവ് വിൽപന നടക്കുന്നതായാണ് എക്സൈസിൻെറ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ഇടുക്കി അസി. എക്സൈസ് കമീഷണറെ ഏൽപിച്ചതെന്ന് ഡെപ്യൂട്ടി കമീഷണർ ജി. പ്രദീപ് പറഞ്ഞു. കഞ്ചാവ് കൈമാറിയ ഉറവിടം സംബന്ധിച്ചും ആരെല്ലാമാണ് ഇതിലെ കണ്ണികളെന്നുമാണ് പ്രധാനമായും അന്വേഷണം നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ടോമി ജേക്കബ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാനായി പ്രതി ഹാരിസിൻെറ ഫോൺ വിവരങ്ങൾ ശേഖരിക്കും. കൂടാതെ പിടികൂടിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിയും ആരംഭിച്ചു. ആഭ്യന്തര വിപണിയിൽ 60 ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവും ഹഷീഷ് ഓയിലുമാണ് കഴിഞ്ഞദിവസം പിടികൂടിയത്. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ കേന്ദ്രീകരിച്ച് യുവാക്കളടങ്ങുന്ന വൻ സംഘം കഞ്ചാവ് കടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്നാണ് എക്സൈസിന് ലഭിച്ച വിവരം. കഞ്ചാവ് കൈമാറുന്ന ചില്ലറ വിൽപനക്കാരുടെ വിവരവും പ്രതി എക്സൈസിനോട് പറഞ്ഞതായാണ് സൂചന. ഇടവെട്ടി പഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം തൊാടുപുഴ: ശുചിത്വ പദവി നേടിയ ഇടവെട്ടി പഞ്ചായത്തിൻെറ പ്രഖ്യാപനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിബി ജോസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ഷീജ നൗഷാദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി അബ്ദുസ്സമദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോൺ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം നൽകി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനോജ് ജോസ് മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.