കൊച്ചി: ആലപ്പുഴ വള്ളികുന്നത്ത് ആർ.എസ്.എസ് കാര്യവാഹക് ചന്ദ്രൻ പിള്ള വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച ഏഴ് സി.പി.എം പ്രവർത്തകരെ ഹൈകോടതി വെറുതെ വിട്ടു. മാവേലിക്കര സെഷൻസ് കോടതി ശിക്ഷിച്ച പ്രതികളായ ഓമനക്കുട്ടൻ, റോഷൻ, റോബിൻ, പ്രദീപ്, പ്രവീൺ, സുനിൽ, കുഞ്ഞുമോൻ എന്നിവരെയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ െബഞ്ച് വെറുതെവിട്ടത്. പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികൾ അവിശ്വസനീയമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി വിധി ഹൈകോടതി റദ്ദാക്കിയത്.ആർ.എസ്.എസ്-സി.പി.എം സംഘർഷം നിലനിന്നിരുന്ന ഇവിടെ രണ്ട് സി.പി.എം പ്രവർത്തകരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിന് െപാലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെ 2007 ഏപ്രിൽ 20ന് രാഷ്ട്രീയ ൈവരാഗ്യത്താൽ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ച് ചന്ദ്രൻ പിള്ളയെ കൊലപ്പെടുത്തിയെന്നാണ് കേസ്. സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകുകയായിരുന്നു. രാഷ്ട്രീയപ്രേരിതമായാണ് തങ്ങളെ കേസിൽ പ്രതി ചേർത്തതെന്നായിരുന്നു ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.