കൊച്ചി: നയതന്ത്ര പരിരക്ഷയോടെ നടത്തിയ സ്വർണക്കള്ളക്കടത്ത് രാജ്യസുരക്ഷയുടെ പ്രശ്നമാണെന്നും അതിനെ നിസ്സാരവത്കരിച്ച് രക്ഷപ്പെടാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ടി വകുപ്പിൻെറ സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിേൻറത് താൽക്കാലിക നിയമനം ആയിരുെന്നന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഐ.ടി വകുപ്പിന് കീഴിലുള്ള മുഴുവൻ സ്ഥാപനത്തിലും സി.ഇ.ഒ മുതൽ അറ്റൻഡർ വരെയുള്ളവരെ കരാറടിസ്ഥാനത്തിലാണ് നിയമിക്കുന്നതെന്നിരിെക്ക മുഖ്യമന്ത്രി ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസേൻറഷൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.പി. ധനപാലൻ, എം.എൽ.എമാരായ പി.ടി. തോമസ്, റോജി എം. ജോൺ, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, കെ.പി.സി.സി ഭാരവാഹികളായ എൻ. വേണുഗോപാൽ, റോയി കെ. പൗലോസ്, ബി.എ. അബ്ദുൽ മുത്തലിബ്, സക്കീർ ഹുസൈൻ, ജെയ്സൺ ജോസഫ്, മാത്യു കുഴൽനാടൻ, ലൂഡി ലൂയിസ്, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, പൗലോസ് കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.