കാക്കനാട്: കരാർ കാലാവധി കഴിഞ്ഞ കമ്പനിക്ക് പണം അനുവദിച്ച തൃക്കാക്കര നഗരസഭക്കെതിരെ വിജിലൻസ് അന്വേഷണം.ആസ്തി ഡിജിറ്റലൈസേഷൻ പദ്ധതി നടത്താൻ 2023 സെപ്റ്റംബറിൽ കരാർ കാലാവധി കഴിഞ്ഞ കമ്പനിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിൽ ക്രമക്കേടുള്ളതായി സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. തദ്ദേശവകുപ്പ് ഇന്റേണൽ വിജിലൻസ് പി.സി മനൂപിന്റെ മൊഴി രേഖപ്പെടുത്തി.
ബില്ല് മാറി നൽകും മുമ്പ് സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങിരുന്നില്ലന്നും പരാതിയിൽ പറയുന്നു. ആസ്തി ഡിജിറ്റൈലൈസേഷൻ നടപ്പാക്കാൻ 2022 ൽ നഗരസഭയുമായി കരാറിൽ ഒപ്പുവെച്ച സ്വകാര്യ കമ്പനിക്ക് രണ്ട് വട്ടം കരാർ നീട്ടി നൽകിയിട്ടും പ്രവൃത്തികൾ പൂർത്തികരിക്കാനായില്ല.
ഇതുമൂലം നഗരസഭക്ക് നാല് വർഷത്തെ സർക്കാർ ഗ്രാന്റ് തുകയായ മൂന്ന് 3.24 കോടി രൂപ നഷ്ടം ഉണ്ടായതായും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടി കാണിച്ചു പിസി മനൂപ് സംസ്ഥാന വിജിലൻസിന് നൽകിയ പരാതിയിൽ തദ്ദേശവകുപ്പിന്റെ ഇന്റേനൽ വിജിലൻസിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.