തൃപ്പൂണിത്തുറ: യുവാവ് വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തെ തുടര്‍ന്ന് രണ്ടുപേരെ ഉദയംപേരൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.
ചാലക്കുടി സ്വദേശികളായ കൊല്ലപ്പെട്ട നിധിന്കുമാറിെൻറ ഭാര്യാസഹോദരന്‍ വിഷ്ണു, ബന്ധുവായ ശരത് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഉദയംപേരൂര്‍ നടക്കാവിനു സമീപം ചിത്തിര നിവാസില്‍ മണിയുടെ മകന് നിധിന്‍കുമാര്‍ (42) മരിച്ചത്. നിധിന്‍കുമാര്‍ ഭാര്യയുമായി വഴക്ക് ഉണ്ടായതിനെതുടര്‍ന്ന് ഭാര്യ സഹോദരനെയും ബന്ധുവിനെയും വീട്ടില്‍ വിളിച്ചുവരുത്തി.
ഇവര്‍ നിധിന്കുമാറുമായുണ്ടായ വാക്കുതര്‍ക്കത്തെതുടര്‍ന്ന് വ്യാഴാഴ്ച രാത്രി അടിപിടിയുണ്ടായതായി പൊലിസ് പറഞ്ഞു. തുടര്‍ന്നാണ് നിധിന്‍കുമാര്‍ വീട്ടില്‍ കുഴഞ്ഞുവീണത്.
ഉടനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
നിധിന്കുമാറിെൻറ ശരീരത്തില്‍ മുറിവുകള്‍ കണ്ട് സംശയം തോന്നിയതിെൻറ അടിസ്ഥാനത്തില്‍ ഉദയംപേരൂര്‍ എസ്.ഐ. ബിജുവും സംഘവും ചാലക്കുടിയിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.