പള്ളുരുത്തി: കടൽക്ഷോഭവും കോവിഡും മുലം വലയുന്ന ചെല്ലാനം, കൊച്ചി മേഖലകളിൽ മറ്റൊരു ദുരന്തമായി മോഷണവും.കടൽക്ഷോഭം ഉണ്ടായ പല പ്രദേശങ്ങളിലെയും ജനങ്ങൾ കൂട്ടമായി വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്.
ഈ തക്കംനോക്കിയാണ് ബുധനാഴ്ച ചില വീടുകളിൽ മോഷണം നടന്നത്. വടേക്ക ചെല്ലാനം സെൻറ് സെബാസ്റ്റിൻ പള്ളിക്ക് സമീപത്തെ നടുവിലപറമ്പിൽ ജോയി, കുരിശിങ്കൽ ലൈസൺ എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. കണ്ണമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കടൽ കയറി നാശം വിതച്ചതും ജനം താൽക്കാലികമായി ഒഴിഞ്ഞുപോയതുമായ സ്ഥലങ്ങളിൽ രാത്രിയും പകലും പൊലീസ് പരിശോധന കർശനമാക്കണമെന്ന് ജനകീയവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചെല്ലാനത്ത് അലമാരയുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.