വെറ്റിലപ്പാറയിൽ ആന മറിച്ചിട്ട തെങ്ങ്
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ ഭാഗങ്ങളിൽ വീണ്ടും കാട്ടാന ശല്യം. ഒട്ടേറെ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. മാലിപ്പാറ കുരിശുമലയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കിന് സമീപത്തും ആനകളെത്തി. ഇവിടെ തെങ്ങ് കുത്തിമറിച്ചിടുകയും വാഴ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗത്ത് ആദ്യമായാണ് ആന ശല്യമുണ്ടാകുന്നത്.
കോട്ടപ്പാറ പ്ലാന്റേഷനില്നിന്നുള്ള ആനക്കൂട്ടം ബുധനാഴ്ച രാത്രി എട്ടോടെയാണ് ജനവാസ മേഖലകളിലേക്ക് കടന്നത്. പടക്കം പൊട്ടിച്ച് ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും കൃഷിയിടങ്ങള്‍ മാറിമാറി കയറിയ ആനക്കൂട്ടം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്ലാന്റേഷനിലേക്ക് മടങ്ങിയത്.
ഈ പ്രദേശത്ത് കുറച്ചുനാളായി ആന ശല്യം കുറഞ്ഞിരുന്നതാണ്. ചക്ക സീസണ് ആരംഭിച്ചതോടെയാണ് അവ വീണ്ടുമെത്തുന്നത്. വേനല്‍ക്കാലത്ത് പ്ലാന്റേഷനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞതും ആനകള്‍ കൂടുതലായി പുറത്തിറങ്ങാന്‍ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.