മാർട്ടിൻ
കാക്കനാട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് യുവതിയിൽ നിന്നും ബിസിനസ് ആവശ്യത്തിന് 40 ലക്ഷം രൂപ വാങ്ങിയെടുക്കുകയും ചെയ്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ (27) തൃക്കാക്കര പൊലീസിന്റെ പിടിയിൽ. 2024ൽ ഇൻസ്റ്റഗ്രാം വഴിയാണ് മാർട്ടിൻ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് യുവതിയെ വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. ആഡംബര കാറുകളെടുത്ത് വില്പന നടത്തുന്ന ബിസിനസ് ആണെന്ന് ധരിപ്പിച്ചശേഷം ബിസിനസിൽ പണം നിക്ഷേപിച്ചാൽ വലിയ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ പി.എസ്. ഷിജുവിന്റെ നിർദേശാനുസരണം തൃക്കാക്കര സി.ഐ കിരൺ സി. നായർ, സിവിൽ പൊലീസ് ഓഫീസർ സുജിത്ത് ഗുജറാൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.