ആലുവ: ഹീമോഫീലിയ സെൻററിൽനിന്ന് രക്തം സ്വീകരിച്ച രോഗിക്ക് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചതായി പരാതി. പൊതുമേഖലയിലെ ആദ്യ ഹീമോഫീലിയ സെൻററായ ആലുവ ജില്ല ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച കുന്നത്തേരി സ്വദേശിനിയായ യുവതിക്കാണ് വൈറസ് ബാധിച്ചത്.
തലാസീമിയ രോഗിയായ യുവതി 27 വർഷമായി രക്തപകർച്ചയിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. രണ്ട് മാസം മുമ്പ് വയറുവേദനയും മൂത്രത്തിൽ രക്തവും കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിവിധ രോഗങ്ങൾക്ക് ചികിത്സിച്ചെങ്കിലും മാറാതെ വന്നതോടെ കൂടുതൽ പരിശോധിച്ചപ്പോഴാണ് ഹെപ്പറ്റൈറ്റിസിന്റെ വൈറസായ എച്ച്.ബി.എസ്.എ.ജിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സ നൽകിയതിനാൽ ഗുരുതരാവസ്ഥ തരണം ചെയ്തു. തുടർന്ന് ഹെപ്പറ്റൈറ്റിസ് അടക്കം മാരക വൈറസുകൾ കാലതാമസമില്ലാതെ കണ്ടെത്താനുള്ള പരിശോധനയായ നാറ്റ് ടെസ്റ്റ് നടത്തിയ രക്തം മാത്രമേ സ്വീകരിക്കാവൂ എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കൊച്ചിയിലെ ഐ.എം.എ ബ്ലഡ് ബാങ്കിൽ നിന്നെത്തിച്ചാണ് രക്തം കയറ്റുന്നത്. രക്ത സംബന്ധമായ രോഗങ്ങളുള്ള നൂറുകണക്കിന് രോഗികളാണ് പതിവായി ആലുവ ഹീമോഫീലിയ സെൻററിനെ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.