അതിനിടെയാണ് വൃക്കരോഗം ബാധിച്ചത്. ഓട്ടോ വിറ്റും സുമനസ്സുകളുടെ സഹായംകൊണ്ടും ചികിത്സ നടത്തിവരുന്നതിനിടെയാണ് രോഗം മൂർച്ഛിച്ചത്. രണ്ട് വൃക്കകളും പ്രവർത്തനരഹിതമാവുകയാണ്. ഒരു വൃക്കയിലെ കല്ലും പഴുപ്പും അടിയന്തരമായി നീക്കംചെയ്തില്ലെങ്കിൽ ജീവനുതന്നെ ഭീഷണിയാകുമെന്നാണ് ഡോക്ടർമാർ പറയുന്നു. അടിയന്തര വിദഗ്ധ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി നാലുലക്ഷത്തിലധികം വേണ്ടിവരും.
ഇതിനായി തുക കണ്ടെത്താൻ അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി, സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.ജെ. അനിൽ തുടങ്ങിയവർ രക്ഷാധികാരികളായി ജനകീയ സമിതി രൂപവത്കരിച്ചു. വാർഡ് അംഗം ഇ.ഡി. ഉണ്ണികൃഷ്ണൻ ചെയർമാനും ഷാജി മല്ലിശ്ശേരി കൺവീനറും സുമയ്യ ഷംസുദ്ദീൻ ട്രഷററുമാണ്. 'ഷംസു പുത്തൻപറമ്പിൽ ചികിത്സ സഹായസമിതി' പേരിൽ യൂനിയൻ ബാങ്ക്, അത്താണി ബ്രാഞ്ചിൽ 338202010030021 നമ്പറിൽ എസ്.ബി ജോയൻറ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി: UBIN 0533823. ഫോൺ: 9895415988, 9142743322.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.