ജില്ല അത്ലറ്റിക് മീറ്റിൽ ഓവറോൾ ജേതാക്കളായ എം.എ അക്കാദമി കോതമംഗലം ടീം

എറണാകുളം ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് എം.എ അക്കാദമിക്ക് കിരീടം

കൊച്ചി: ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളെ ഏറെ പിന്നിലാക്കി കോതമംഗലം എം.എ സ്‌പോര്‍ട്‌സ് അക്കാദമിക്ക് കിരീടം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന അത്ലറ്റിക് മീറ്റിൽ 540 പോയൻറ് നേടിയാണ് എം.എ അക്കാദമിയിലെ കുട്ടികൾ നേട്ടംകൊയ്തത്. മീറ്റില്‍ ആകെ 46 സ്വര്‍ണമാണ് അവർ നേടിയത്. 424.5 പോയൻറ് നേടിയ കോതമംഗലം മാര്‍ബേസിലാണ് രണ്ടാമത്. മാര്‍ബേസിൽ 26 സ്വര്‍ണം നേടി. ഒരു സ്വര്‍ണം മാത്രം നേടിയ നായരമ്പലം ബി.വി.എച്ച്.എസ് 183 പോയേൻറാടെ മൂന്നാമതായി. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ വാഴക്കുളം കാര്‍മല്‍ സി.എം.ഐ പബ്ലിക് സ്‌കൂള്‍ (105.5) ഇത്തവണ നാലാം സ്ഥാനത്താണ്.
അങ്കമാലി വിശ്വജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂളാണ് 101 പോയേൻറാടെ അഞ്ചാമതെത്തിയത്. സ്വര്‍ണനേട്ടത്തില്‍ മേഴ്‌സിക്കുട്ടന്‍ അത്‌ലറ്റിക് അക്കാദമി (എട്ട്) മൂന്നാമതായി. കോതമംഗലം അശ്വ, ആലുവ സൻെറ് സേവ്യേഴ്‌സ് കോളജ് ടീമുകള്‍ ആറുവീതം സ്വര്‍ണം നേടി. അഞ്ച് റെക്കോഡുകളാണ് സമാപന ദിവസം മീറ്റിൽ പിറന്നത്.
അണ്ടര്‍ -16 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ മണീട് സര്‍ക്കാര്‍ സ്‌കൂളിലെ ലിജി സാറ മാത്യു (13.4), അണ്ടര്‍ -20 800 മീറ്ററില്‍ എം.എ അക്കാദമിയുടെ സി. ചാന്ദ്‌നി (2:13.30), അണ്ടര്‍ -20 ട്രിപ്ള്‍ ജംപ് (12.56), ഹൈജംപ് (1.66) ഇനങ്ങളില്‍ കോതമംഗലം അശ്വ ക്ലബിൻെറ മീര ഷിബു, അണ്ടര്‍ -16 ആണ്‍ 800 മീറ്ററില്‍ മാര്‍ബേസിലിൻെറ ജീവന്‍ ജോഷി (40.20) എന്നിവരാണ് പുതിയ റെക്കോഡ് നേട്ടക്കാര്‍. കഴിഞ്ഞ ദിവസം 1500 മീറ്ററിലും (4:46.10) ചാന്ദ്‌നി റെക്കോഡ് നേടിയിരുന്നു. അണ്ടര്‍ -20 400ല്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയുടെ ഗൗരി നന്ദന (56.60), ലോങ്ജംപില്‍ എം.എ അക്കാദമിയുടെ വി.എം. അഭിരാമി (5.76), അണ്ടര്‍ -18 100 മീറ്ററില്‍ മാര്‍ബേസിലിൻെറ ജസ്റ്റിന്‍ ടോമി (12.00), അണ്ടര്‍-20 10,000 മീറ്റര്‍ നടത്തത്തില്‍ എം.എയുടെ ജോയല്‍ റോബിന്‍ (51:50.60) എന്നിവരും പുതിയ റെക്കോഡ് കുറിച്ചു. ആകെ 10 മീറ്റ് റെക്കോഡുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ തിരുത്തി കുറിക്കപ്പെട്ടത്. മീറ്റിലെ വേഗമേറിയ താരമായ എം.എ അക്കാദമിയുടെ കെ.എം. മുഹമ്മദ് ഷനൂബ് സമാപന ദിനത്തിൽ അണ്ടര്‍ -23 200ലും സ്വര്‍ണം നേടി.
Tags:    
News Summary - Ernakulam District Athletic Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.