ജീവനക്കാരില്ല, കാഷ്യറില്ല വിശ്വാസം സമ്പാദ്യമാക്കിയ ജനകീയ കട 150ാം ദിവസം പിന്നിട്ടു

വരാപ്പുഴ: നിത്യോപയോഗ സാധനങ്ങളും നാടൻ പച്ചക്കറികളും വാങ്ങാൻ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങായ കാഷ്യറില്ലാക്കട 150 ദിവസം പിന്നിട്ടു. കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ് സൻെറ് ജോസഫ് ബോയ്സ് ഹോസ്റ്റൽ വിദ്യാർഥികൾ കൃഷി ചെയ്യുന്ന ജൈവ പച്ചക്കറികൾ വിപണനം നടത്തുന്നതിന് ആരംഭിച്ച കാഷ്യറില്ലാക്കടയാണ് 150 ദിവസം പിന്നിട്ടിരിക്കുന്നത്. കടയിൽ വെച്ച പെട്ടിയിൽ ഇഷ്ടമുള്ള തുക നിക്ഷേപിച്ച് ആവശ്യമുള്ള പച്ചക്കറികൾ എടുക്കാം. വിലവിവരപ്പട്ടികയോ കാശ് വാങ്ങാൻ ആളോ ഉണ്ടാകില്ല. കാശിട്ടില്ലെങ്കിലും ആരും ചോദിക്കുകയുമില്ല. കൂനമ്മാവ് സൻെറ് ഫിലോമിനാസ് ചർച് അങ്കണത്തിലെ നാല് ഏക്കറിലാണ് കുട്ടികൾ കൃഷി ചെയ്യുന്നത്. കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻെറ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നത്. കടയുടെ 150ാം ദിവസത്തെ വിപണനോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി കൃഷി ഓഫിസർ കെ.സി. റൈഹാന, ബോയ്സ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫ്, കൃഷി അസി. എസ്.കെ. ഷിനു എന്നിവർ സംസാരിച്ചു. പടം EA PVR jeevanakkarillatha 2 കൂനമ്മാവ് സൻെറ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ കാഷ്യറില്ലാക്കടയിലെ 150ാം ദിവസത്തെ വിപണനോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.