മൂവാറ്റുപുഴ: നഗരസഭയിലെ ഒമ്പതാം വാർഡ് മാലിന്യമുക്തമാക്കാൻ നടപടിയുമായി വാർഡ് കൗൺസിലർ. ബയോഗ്യാസ് പ്ലാന്റും ബയോ കമ്പോസ്റ്ററും സബ്സിഡി തുകപോലും ഈടാക്കാതെ സ്വന്തം കൈയിൽനിന്ന് പണം മുടക്കി വാങ്ങിയാണ് വാർഡിലെ കുടുംബങ്ങൾക്ക് കൗൺസിലർ പി.എം. അബ്ദുൽ സലാം നൽകിയത്. കൗൺസിലർ എന്ന നിലയിലെ ശമ്പളമാണ് ഇതിന് നൽകിയത്. നഗരമധ്യത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന വാർഡിൽ നൂറ്റമ്പതിലധികം കുടുംബങ്ങളാണ് തിങ്ങി താമസിക്കുന്നത്. രണ്ടും മൂന്നും സെന്റ് സ്ഥലത്താണ് മിക്കവീടുകളും ഉള്ളത്. ഇവർക്ക് മാലിന്യം സംസ്കരിക്കാൻ സൗകര്യമില്ല. ഇതു മുന്നിൽക്കണ്ടാണ് എല്ലാ കുടുംബങ്ങൾക്കും മാലിന്യസംസ്കരണ സംവിധാനങ്ങൾ നൽകിയത്. ചിത്രം. ബയോ കമ്പോസ്റ്റർ വിതരണം ആരോഗ്യ സ്ഥിരം സമിതി ചെയർമാൻകൂടിയായ വാർഡ് കൗൺസിലർ കെ.എം. അബ്ദുൽ സലാം വിതരണം ചെയ്യുന്നു Em Mvpa 3 West
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.