കൊച്ചി: ഭൂമിയുടെ ന്യായവില വർധന അന്യായമാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് ന്യായവില വർധിപ്പിച്ചതും നിലനിൽക്കുമോ എന്നുകൂടി ധനമന്ത്രി വ്യക്തമാക്കണം. രണ്ട് വർധനവും നിലനിൽക്കുന്നുവെങ്കിൽ കർഷകരോടും സാധാരണക്കാരോടുമുള്ള വലിയ വെല്ലുവിളിയായിരിക്കും അത്. റബർ, തേയില ഏലം, കാപ്പി എന്നിവ കാർഷികവിളകളായി പരിഗണിക്കണമെന്ന് കേന്ദ്രസർക്കാറിനോട് കൃഷിക്കാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന ബജറ്റിൽ ഇവയൊക്കെ തോട്ടങ്ങളാണെന്നും ഇനി മറ്റ് കൃഷികൾകൂടി തോട്ടവിളകളായി മാറ്റുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ക൪ഷക വിരുദ്ധമാണെന്നും തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.