കുട്ടനാട്: സ്‌കൂളിൽനിന്ന് മടങ്ങവേ . രാമങ്കരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ചേന്നാട്ടുശ്ശേരി ജോജി വര്‍ഗീസിന്റെ മകന്‍ ജോയലാണ് (17) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ പുളിങ്കുന്ന് കുരിശുപള്ളി ജോട്ടുജെട്ടിക്ക് സമീപം പുളിങ്കുന്നാറ്റിലാണ് അപകടം. പുളിങ്കുന്ന് സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് ജോയല്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ക്ലാസ് ഇല്ലായിരുന്നു. ജോയലും നാലു കൂട്ടുകാരും ചേര്‍ന്ന് വീട്ടിലേക്ക് പോകാൻ പുളിങ്കുന്ന് റോഡ് മുക്കിലെത്തിയപ്പോള്‍ ജങ്കാര്‍ വിട്ടുപോയി. ജങ്കാര്‍ തിരികെ വരും മുമ്പ് കുരിശുപള്ളിജെട്ടിക്ക് സമീപം കടവില്‍ ജോയലും മറ്റൊരു വിദ്യാർഥിയും കുളിക്കാനിറങ്ങി. ആദ്യം ഒരു തവണ വെള്ളത്തിലേക്കു ചാടിയശേഷം തിരികെ കയറിയ ജോയല്‍ വീണ്ടും വെള്ളത്തിലേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായതെന്ന് വിദ്യാർഥികള്‍ പറയുന്നു. വെള്ളത്തിൽ താഴ്ന്നുപോയ ജോയലിനെ കൈയില്‍ പിടിച്ചു രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന വിദ്യാർഥി ശ്രമിച്ചെങ്കിലും പിടിവിട്ടു താഴ്ന്നുപോകുകയായിരുന്നു. പുളിങ്കുന്ന് പൊലീസും അഗ്നിരക്ഷസേനയും എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആലപ്പുഴയില്‍ നിന്നുള്ള സ്‌കൂബ ടീമെത്തി 4.15ഓടെ ബോട്ടുജെട്ടിക്കു സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മാതാവ്: ജോമോള്‍, സഹോദരങ്ങള്‍: ജോസ്ന, ജോഫ്സി.സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് രാമങ്കരി സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍. apd death kutta
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.