ഝാർഖണ്ഡ് സ്വദേശി ഇടുക്കി ജലാശയത്തിൽ മുങ്ങി മരിച്ചു കട്ടപ്പന: ഝാർഖണ്ഡ് സ്വദേശിയായ തൊഴിലാളി ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ചു. തിങ്കളാഴ്ച ജലാശയത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് കണ്ടെടുത്തത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് ഒരാൾ ജലാശയത്തിൽ മുങ്ങിത്താഴുന്നത് കണ്ടതായി നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദിവസങ്ങൾക്കുമുമ്പ് കട്ടപ്പനയിലും പരിസരത്തും അലഞ്ഞുനടന്നിരുന്ന ആളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കൾ അന്വേഷിച്ചെത്തിയില്ലെങ്കിൽ മൂന്നുദിവസത്തിനുശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പൊതുശ്‌മശാനത്തിൽ സംസ്കരിക്കുമെന്ന് കട്ടപ്പന സി.ഐ പറഞ്ഞു. കട്ടപ്പന അസി. സ്റ്റേഷൻ ഓഫിസർ പി.കെ. എൽദോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.