കാലടി: ചെങ്ങലിലെ ജാതിക്ക ഗോഡൗണിൽനിന്നും ജാതിപത്രിയും, ജാതിക്കുരുവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. കൈപ്പട്ടൂർ അയ്യനാർകര വീട്ടിൽ മനോജിനെയാണ് (24) പിടികൂടിയത്. കാലടി മണ്ണൻതറ വീട്ടിൽ ജിതിൻ (22), ആര്യപ്പാറ പലേലി വീട്ടിൽ വിനീഷ് (21) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കാഞ്ഞൂർ ചെങ്ങൽ പരുത്തിച്ചോട് ഭാഗത്തുള്ള ഗോഡൗണിൽ നിന്നുമാണ് ഇവർ ഒരു ലക്ഷം രൂപ വിലവരുന്ന ഉൽപന്നങ്ങൾ മോഷ്ടിച്ചത്. ചാലക്കുടിയിലാണ് ഇവർ വിൽപന നടത്തിയത്. കടയിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ എസ്. ശിവപ്രസാദ്, കെ. സതീഷ് കുമാർ, ബാബു, എ.എസ്.ഐമാരായ മനോജ്, ജോഷി തോമസ്, എസ്.സി.പി.ഒമാരായ എ.ജെ. പ്രിൻസ്, എം.വി. ധനേഷ് സി.പി.ഒ രഞ്ജിത്ത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്. പടം: മനോജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.