സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി

അങ്കമാലി: നായത്തോട് സൗത്ത് ഭാഗത്ത് . നഗരസഭ15-ാം വാർഡിൽ കഴിഞ്ഞ ദിവസം റീ-ടാറിങ് ജോലിക്കെത്തിയവരെ തടഞ്ഞ് നിർത്തി വാടകഗുണ്ടകളെന്ന് സംശയിക്കുന്ന സംഘം പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇതേത്തുടർന്ന് ഏറെ നേരം റോഡ് പണി തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ചുമട്ട് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുകയുണ്ടായി. സി.ഐ.ടി.യു നിർമിച്ച യൂനിയൻ ഷെഡ് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട് പാടശേഖരം നികത്തുന്നതിന് നേതൃത്വം നൽകുന്ന സംഘമാണിതെന്നും പരാതിയുണ്ട്. കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച പ്രതിയാണ് പ്രശ്നങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് സി.പി.എം ആരോപിക്കുന്നു. സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ് ജാഗ്രത പാലിക്കണമെന്ന് സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.കെ. രാജനും, വാർഡ് കൗൺസിലർ രജിനി ശിവദാസനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.