കൊച്ചി: കെ-റെയിൽ പദ്ധതി നടപ്പാക്കാൻ വൻ പൊലീസ് സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അടിച്ചമർത്തിയും ശ്രമിക്കുന്ന സർക്കാർ ഈ പദ്ധതിയുടെ ലക്ഷ്യം വികസനമല്ലെന്ന് വ്യക്തമാക്കുകയാണെന്ന് ജില്ല കെ-റെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി യോഗം ചൂണ്ടിക്കാട്ടി. ആലുവയിൽ കീഴ്മാട് പഞ്ചായത്തിലെ വിജനപ്രദേശത്ത് സാമൂഹികാഘാത പഠനത്തിന്റ മറവിൽ സർവേ നടപടികളുമായെത്തിയ ഉദ്യോഗസ്ഥർ ഉന്നത നീതിപീഠത്തെ വിഡ്ഢികളാക്കാനാണ് ശ്രമിച്ചത്. സർവേ നടപടികളുമായി വന്നാൽ ജനാധിപത്യ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഓൺലൈനിൽ ചേർന്ന അടിയന്തര യോഗം വ്യക്തമാക്കി. ജില്ല പ്രസിഡന്റ് പ്രഫ. കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സമര സമിതി സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പാറേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.