കൊച്ചി: ഒരു മാസത്തിലധികമായി ജയിലിൽ കഴിയുന്ന കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികൾക്ക് നിയമസഹായം നൽകാനും തുടർ ജീവിതം ഉറപ്പാക്കാനും ഡിഫൻസ് കമ്മിറ്റി രൂപവത്കരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ 174 തൊഴിലാളികൾ ഒരുമാസമായി വിവിധ ജയിലുകളിലാണ്. ഇവരിൽ 16 പേർക്ക് മാത്രമാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യവ്യവസ്ഥ പാലിക്കാൻ കഴിയാത്തതിനാൽ ജയിലിന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ലീഗൽ സർവിസ് സൊസൈറ്റി വഴി സൗജന്യ നിയമസഹായം ഉറപ്പാക്കാൻ തൊഴിൽ വകുപ്പും ലീഗൽ സർവിസ് സൊസൈറ്റിയും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. തൊഴിലുടമായ കിറ്റെക്സ് മാനേജ്മെന്റും ഇക്കാര്യത്തിൽ ഇടപെട്ട് സ്വന്തം തൊഴിലാളികളുടെ സുരക്ഷയും ഉത്തരവാദിത്തവും ഏറ്റെടുക്കണം. ജാമ്യം ലഭിക്കുന്ന മുറക്ക് എല്ലാ തൊഴിലാളികൾക്കും തുടർജോലി ഉറപ്പാക്കി സംരക്ഷണം ഏറ്റെടുക്കാൻ മാനേജ്മെന്റ് തയാറാകണം. ഇതിനാവശ്യമായ നിയമപോരാട്ടം നടത്തുന്നതിനൊപ്പം തൊഴിലുടമയും സർക്കാറും കാണിക്കുന്ന തൊഴിലാളി ദ്രോഹ നടപടികൾക്ക് എതിരെ സമരങ്ങൾക്ക് രൂപം കൊടുക്കാനും യോഗം തീരുമാനിച്ചു. ഡിഫൻസ് കമ്മിറ്റി കൺവീനറായി ജോർജ് മാത്യുവിനെ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.