പ്രേമം, മണപ്പുറം പാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം സാമൂഹ്യവിരുദ്ധരുടെ ശല്യം

ആലുവ: പ്രേമം, മണപ്പുറം പാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം. മദ്യം, മയക്കുമരുന്ന് സംഘങ്ങൾ രാപ്പകൽ ഭേദമന്യേ പാലങ്ങളിൽ തമ്പടിക്കുന്നുണ്ട്‌. കുഞ്ഞുണ്ണിക്കരക്കും തോട്ടക്കാട്ടുകരക്കും ഇടയിലെ പെരിയാർവാലി നീർപ്പാലമാണ് പ്രേമം പാലമെന്ന് അറിയപ്പെടുന്നത്. 'പ്രേമം' സിനിമയിൽ ഈ പാലം ഉൾപ്പെട്ടതോടെയാണ് ആ പേര് വന്നത്. സിനിമ ഹിറ്റായതോടെയാണ് പാലത്തിലേക്ക് ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയത്. ഇതിന്‍റെ മറവിൽ സാമൂഹികവിരുദ്ധരും ഇവിടെ ചേക്കേറി. വിദ്യാർഥി-വിദ്യാർഥിനികളാണ് കൂടുതലായും എത്തുന്നത്. സാമൂഹികവിരുദ്ധ ശല്യംമൂലം സമീപവാസികൾക്കാണ് ദുരിതം. പല തവണ പൊലീസ് അടക്കമുള്ള അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടിയില്ല. മണപ്പുറം നടപ്പാലത്തിലും ഇതാണ് അവസ്ഥ. പാലങ്ങളിലെ സാമൂഹികവിരുദ്ധരെ ഒഴിവാക്കാൻ പൊലീസ് നടപടിയെടുക്കണമെന്ന് റെസിഡന്‍റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ പ്രസിഡന്‍റ് ഹംസക്കോയ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.