കൊച്ചി: നാടൻകലാപ്രവർത്തകരുടെ സംഘടനയായ നാട്ടുകലാകാരക്കൂട്ടത്തിൻെറ മീഡിയ വിഭാഗമായ മിളിന്തിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഫോക് ഷോർട്ട് ഫിലിം ഫെസ്റ്റിവലായ 'പെരുമീൻ ചാപ്റ്റർ-രണ്ട്' വിജയികളെ പ്രഖ്യാപിച്ചു. 'അവൾ' പ്രമേയത്തെ ആസ്പദമാക്കിയുള്ള 19 ഫോക് ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. മനോജ് കാന, ചെറിയാൻ ജോസഫ്, മനേക്ഷ, ഡോ. ജിഷ എന്നിവരായിരുന്നു വിധികർത്താക്കൾ. നാടോടി പെര്‍ഫോമിങ് ഗ്രൂപ്പിൻെറ നിര്‍മാണത്തില്‍ സന്തോഷ് മണപ്പള്ളി സംവിധാനം നിർവഹിച്ച 'വയറ്റിച്ചൂലി' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 2 ബി.എച്ച്.കെ മീഡിയ ഹബ് നിര്‍മിച്ച് ശിവരഘുരാജ് സംവിധാനം നിർവഹിച്ച 'മാതു' രണ്ടാമത്തെ മികച്ച ചിത്രമായും ആഷുവിൻെറ നിര്‍മാണത്തില്‍ രാജേഷ് റാവു സംവിധാനംചെയ്ത 'പന്നി' മികച്ച മൂന്നാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത പുരസ്കാരങ്ങളിൽ മികച്ച നടനായി ഷിബു പുലർക്കാഴ്ച (ചിത്രം -ലോല), നടിയായി തസ്നിം എസ്. നിസാർ (ചിത്രം -പന്നി), ബാലതാരമായി ബേബി നൊനു (ചിത്രം -ചെമ്പകം), സംവിധായകനായി ശിവരഘുരാജ് (ചിത്രം -മാതു), ഛായഗ്രഹകനായി ജസിൻ ജലീൽ (ചിത്രം -ഹെർ ജംഗിൾ), എഡിറ്ററായി ഹഫ്സൽ ഹസൻ (ചിത്രം -കാപ്പാടം) എന്നിവരെയും തെരഞ്ഞെടുത്തു. ഹരിദാസ് പൂവത്തിങ്കൽ (നടൻ -കാപ്പാടം), അമൃത സുരേഷ് (നടി -പെണ്ണ്), അജിത കല്യാണി (സംവിധായിക -ചിലമ്പ്) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശവും നേടി. പുരസ്കാര വിതരണച്ചടങ്ങ് ഈ മാസം അവസാനവാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.