കോവിഡ്: ശരിയായ ഗവേഷണ ഫലങ്ങൾ പുറത്തു വരുന്നില്ല - പ്രശാന്ത് ഭൂഷൺ

കൊച്ചി: കോവിഡ് പ്രതിരോധവും ചികിത്സയും കോർപറേറ്റ് ഫണ്ട് നൽകുന്ന ഗവേഷണ സ്ഥാപനങ്ങൾ പുറത്തു വിടുന്ന തെറ്റായ വിവരങ്ങളുടെ മുകളിലാണ് കെട്ടിപ്പടുത്തിട്ടുള്ളതെന്നും സത്യസന്ധമായ ഗവേഷണ ഫലങ്ങൾ മറച്ചുെവയ്ക്കപ്പെടുകയാണെന്നും അഡ്വ. പ്രശാന്ത് ഭൂഷൺ. ആയുഷ് ജനകീയ ഐക്യവേദി പാലാരിവട്ടം എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന കൺെവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിൽ ഗേറ്റ്സ്, ഫൗച്ചി എന്നിവരാണ് കോവിഡ് ഗവേഷണങ്ങളിൽ 80 ശതമാനം ഫണ്ട് ചെയ്യുന്നത്. വാക്സിനേഷൻ സ്വീകരിച്ചവരിലും സ്വീകരിക്കാത്തവരിലും മരണ നിരക്കിൽ വ്യത്യാസമില്ലെന്നും വാക്സിനേഷൻ പ്രത്യേക സംരക്ഷണം നൽകുന്നു എന്നത് വസ്തുതാപരമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ഈ ശ്രേണിയിലെ ഏറ്റവും ദുർബലമായ വൈറസാണ്. ഒമിക്രോൺ മാരകമല്ലെന്നും അനാവശ്യ ഭയം വളർത്തി ചികിത്സ സ്വീകരിക്കാൻ മനുഷ്യരെ നിർബന്ധിതരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയിൽ നിന്നുള്ള വൈദ്യശാസ്ത്ര വിദഗ്ധൻ ഡോ. ഈപ്പൻ കോശി കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ. പൗരൻ അധ്യക്ഷത വഹിച്ചു. പ്രഫ.എം.പി. മത്തായി, അഡ്വ.ജോൺ ജോസഫ്, എ.സലാഹുദ്ദീൻ, ഡോ. പ്രവീൺ ധർമരത്നം, ഡോ.ദിനേശ് കർത്ത എന്നിവർ സംസാരിച്ചു. ഡോ.ബാബു ജോസഫ് സ്വാഗതവും ഡോ.ജേക്കബ് വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.